
ചിത്രം :പ്രതീകാത്മക ചിത്രം
രാജ്യത്തുടനീളം നടപ്പിലാക്കിയ എച്ച്.പി.വി (ഹ്യൂമൻ
പാപ്പിലോമ വൈറസ്) വാക്സിനേഷൻ ക്യാംപെയിനിന്റെ ഭാഗമായി 14 വയസ്സുള്ള
ഏകദേശം 3 ലക്ഷം പെൺകുട്ടികൾക്ക് വാക്സിൻ നൽകിയതായി അധികൃതർ അറിയിച്ചു.
ഗർഭാശയ കാൻസർ പോലുള്ള ഗുരുതര രോഗങ്ങൾ തടയുന്നതിന്നുള്ള പ്രതിരോധ നടപടിയുടെ ഭാഗമായാണ് എച്ച്.പി.വി വാക്സിൻ നൽകുന്നത്. കൗമാരപ്രായത്തിലുള്ള പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഈ ക്യാംപെയിൻ പുരോഗമിക്കുന്നത്.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ
സംസ്ഥാനങ്ങളിലായി ക്യാംപെയിൻ സജീവമായി നടന്നു വരികയാണ്. കൂടുതൽ പെൺകുട്ടികളെ
ഉൾപ്പെടുത്തുന്നതിനായി ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചുവരുന്നു.
വാക്സിനേഷൻ ക്യാംപെയിനിന് മികച്ച പ്രതികരണമാണ്
ലഭിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അടുത്ത ഘട്ടങ്ങളിൽ കൂടുതൽ ആളുകളിലേക്ക്
പദ്ധതി വ്യാപിപ്പിക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.
EmoticonEmoticon